കുരങ്ങില്‍ നിന്ന് പരിണാമം സംഭവിച്ചാണ് മനുഷ്യന് ഉണ്ടായത് എന്നത് ഡാര്വിന് കണ്ടു പിടിച്ചെങ്കിലും അദ്ദേഹം മറന്നു പോയ ഒന്നുണ്ടായിരുന്നു. കോഴിയാണോ കോഴിമുട്ടയാണോ ഉണ്ടായത് എന്നതായിരുന്നു അത്. കോഴി ആണ് ആദ്യം ഉണ്ടായത് എന്നത് ഇപ്പോള്‍ തെളിഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് ഞാന്‍ എന്റെ ഗവേഷണ ഫലം ഇപ്പോള്‍ പുറത്ത് വിടുന്നു.
സത്യം പറഞ്ഞാല്‍ ഇരുപതിനായിരം കോടി വര്‍ഷങ്ങള്‍ക്ക് മുന്‍പ് മനുഷ്യനില്‍ നിന്നും പരിണാമം സംഭവിച്ചാണ് കോഴികള്‍ ഉണ്ടായിട്ടുള്ളത്. ലില്ലിപുട്ട് എന്ന രാജ്യത്തെ കുറിയ മനുഷ്യര്‍ക്ക് ആണ് പരിണാമം സംഭവിച്ചത്. ഏകദേശം 571 കോടി വര്‍ഷവും, 8 മാസവും, 12 ദിവസവും 5 മിനിട്ടും, 26 സെക്കന്റും എടുത്താണ് ആദ്യമായി ഒരു പൂര്‍ണകായ കോഴി രൂപപ്പെട്ടത്.
പിന്നീട് ഈ കോഴികളെ ലില്ലിപ്പുട്ടന്‍സ് തന്നെ കൊന്നു തിന്നുകയും ചെയ്തു. അതിനു ശേഷം ആണ് മനുഷ്യര്‍ ഇന്നത്തെ പോലെ ഉയരം കൂടിയത്. കോഴികളെ കുറച്ചു തിന്ന മംഗോളിയന്‍സ് മറ്റുള്ളവരെ അപേക്ഷിച്ച് വലുപ്പം കുറയാനുള്ള കാരണവും ഇത് തന്നെ. മാത്രമല്ല കറുത്ത കോഴികളെ ഭക്ഷിച്ചത് കൊണ്ട് ആഫ്രിക്കക്കാര്‍ കറുത്ത് പോവുകയും ചെയ്തു.
ലഗോണിയ മോഹന്ജദാരോ എന്നാ രോഗം പിടിപെട്ട കോഴികളെ ഭക്ഷിച്ച ആളുകള്‍ക്ക് ശരീരത്തിന്റെ കളര്‍ തവിട്ടു നിറമായി മാറി. അവരെ ലില്ലിപ്പുട്ടന്‍സ് രാജ്യത്ത് നിന്ന് പുറത്താക്കി. രോഗം ബാധിച്ച കോഴി ആയിരുന്നെങ്കിലും അവരുടെ തലക്ക് വെളിവ് കിട്ടുകയും അവര്‍ ലോകത്തെ ഏറ്റവും വലിയ ബുദ്ധിമാന്മാര് ആവുകയും ചെയ്തു. എന്നാല്‍ മറ്റുള്ളവര്‍ എന്തേലും ചെയ്താല്‍ കൊകൊകൊകോ എന്ന് കരയാന്‍ അല്ലാതെ സ്വയം എന്തേലും ചെയ്ത് അഭിമാനിക്കാന്‍ ഇവര്‍ക്ക് അശേഷം ആവേശമില്ല.
വിശ്വസിക്കാന്‍ കഴിയുന്നില്ല അല്ലെ? പഠന ആവശ്യത്തിനു ഉപയോഗിച്ച ആദ്യത്തെ ഫയല്‍ ചിത്രം ഇതാ പുറത്ത് വിടുന്നു.
നരവംശശാസ്ത്രത്തെയും പരിണാമസിദ്ധാന്തത്തെയും സംബന്ധിച്ച ഈ സുപ്രധാന കണ്ടുപിടുത്തത്തം നടത്തിയ ജസിയെ ഈ വർഷത്തെ നോബൽസമ്മാനം നല്കി ലോകം ആദരിക്കേണ്ടതുതന്നെ. :D
ReplyDelete:D
Deleteഞാന്‍ ഒന്നും കണ്ടില്ലേ...മ്മള് ഈ നാട്ടില്‍ ഇല്ല.
ReplyDeleteഇനി എന്തൊക്കെ കാണാന്‍ കിടക്കുന്നു... :)
Deleteഎന്തായാലും പരിണാമം ഇഷ്ടായി .....റാസ്പുടിൻ എന്നൊരു ദുഷ്ടനായ നേതാവ് ഉണ്ടായിരുന്നു അയാള്‍ക് ഈ ലില്ലിപുടിന്സുമായി ബന്ധമുണ്ടോ ?,,,
ReplyDeleteഇപ്പോള്‍ അയാള്‍ പേര് മാറ്റി വ്ലാദിമിര്‍ പുടിന് ആയെന്നാ തോന്നുന്നേ.. ;)
Deleteബയോളജി ബുക്സ് എല്ലാം മാറ്റി അച്ചടിക്കേണ്ടിവരുമല്ലോ ജാസ്സി
ReplyDelete:P
ഡാർവി൯ ജീവിച്ചിരുന്നേൽ ഇത് വായിച്ച് ജസിക്ക് ശിഷ്യപ്പെട്ടേനെ : )
ReplyDelete